Posts

ജാലകത്തിനപ്പുറം

ജാലകത്തിനപ്പുറം ചെറുപ്പത്തില്‍ ജാലകത്തിനപ്പുറം നെല്‍പ്പാടങ്ങളുടെ പച്ചപ്പയിരുന്നു. നിറഞ്ഞ പച്ചപ്പ്‌. മെടഞ്ഞ തെങ്ങോല കൊണ്ട് കെട്ടിയുണ്ടാക്കിയ   ആ ചെറിയ കുടില്‍ അവളുടെ അയല്‍ക്കാരുടേതായിരുന്നു. ആനയപ്പൂപ്പനും ആനയമ്മൂമ്മയും. അങ്ങനെയായിരുന്നു എല്ലാവരും അവരെ വിളിച്ചിരുന്നത്‌. അവിടെ ചെന്നാല്‍ സ്നേഹത്തിന്റെ പാലോഴിച്ച ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പി അവര്‍ ചൂടോടെ തരും. അതില്‍ ഒരു കരണ്ടി പശുവിന്‍ നെയ്യിട്ടിരിക്കും. ഒരു സ്വാദിന്. ആദ്യ ജാലകക്കാഴ്ച്ച ഓര്‍ത്തെടുക്കുമ്പോഴേക്കും എന്തൊക്കെയാണീശ്വരാ വിസ്മൃതിയുടെ പടവുകളിറങ്ങി വരുന്നത്. മുന്നോട്ടോടുന്ന തീവണ്ടിയുടെ ജാലകത്തിനപ്പുറം ഗതകാലം പിന്നോട്ടോടിയിരുന്നു. പിന്നീടെപ്പോഴോ കാഴ്ച മാറി, കാഴ്ച്ചപ്പാടും. മുകള്‍നിലയിലെ ക്ലാസ് മുറിയിലിരുന്നു ഉറുമ്പരിക്കും പോലെ നീങ്ങുന്ന മനുഷ്യരെയും സോപ്പ്പെട്ടി വലിപ്പത്തില്‍ പോകുന്ന വാഹനങ്ങളെയും നോക്കി രസിച്ച പെണ്‍കുട്ടി   മനുഷ്യനെ   നിസ്സാരനായി   കാണാന്‍ പഠിച്ചു. റെയില്‍വേ ട്രാക്കിലെ ശിരസ്സറ്റ ജഡത്തെയും ചതഞ്ഞരഞ്ഞ ശരീരഭാഗങ്ങളെയും ക്രമേണ നിസ്സംഗയായി നോക്കിയിരുന്നു.     പിന്നീടെപ്പോഴോ ചില്ല...

പ്രചോദനം

Image
ഒന്ന്‍ ബോംബയിലുള്ള അമ്മയുടെ അമ്മാവന്‍, ഞങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്ന  കാരണവര്‍, ഇക്കഴിഞ്ഞ മെയ്‌ മൂന്നാം തീയതി അന്തരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, “നീ കോതമംഗലത്തു പഠിക്കുമ്പോ ഏതാണ്ടൊക്കെ എഴുതീരുന്നല്ലോ? ഇപ്പോഴും ആ ശീലമൊക്കെ ഒണ്ടോ ??” എന്ന് വളരെ വാത്സല്യത്തോടെ ചോദിച്ചു. “ഇല്ല” എന്ന് ഉത്തരം   പറയാന്‍ എനിക്ക് പ്രത്യേകിച്ചു ആലോചിക്കേണ്ടതായി വന്നില്ല. രണ്ടു ഈ അടുത്ത ഒരു ദിവസം ആത്മസുഹൃത്തും ബിരുദ പഠനകാലത്തെ റൂം‌മേറ്റുമായിരുന്ന   കടുങ്ങല്ലൂര്കാരി ഡോക്ടര്‍ വാട്സാപ്പില്‍ വളരെ വിചിത്രമായ ഒരു സ്റ്റാറ്റസ് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുണ്ടായി. കാരണം അന്വേഷിച്ചപ്പോള്‍ തന്‍റെ ഒരു രോഗിക്ക് അവരെ പരിശോധിച്ച ഒരു പുരുഷ ഡോക്ടറില്‍ നിന്ന് നേരിട്ട വളരെ  മോശമായ ഒരു അനുഭവം വിശദീകരിച്ചു തരികയും, അതിന്റെ പ്രാധാന്യം ചോര്‍ന്നു പോകാതെ എഴുതി   വൈദ്യ കൂട്ടായ്മകളിലും മറ്റും ചര്‍ച്ചയാക്കണം എന്നും   പറയുകയും ചെയ്തു. ഇപ്പോള്‍ എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ല....എന്നായിരുന്നു എന്‍റെ മറുപടി. മൂന്ന് സുഹൃത്തോ   അതോ പരിചയ...